Saturday 19 August 2017

ദലിത് സൈദ്ധാ ന്തികത യും അധികാ രവും – എലിക്കുളം ജയകുമാര്‍



ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനത ഇന്നും അതിജീവനസമരപാതയിലാണ്. ജാതിമേല്‍ക്കോയ്മ എന്ന വിഷസര്‍പ്പത്തെ മനസ്സിലൊളിപ്പിച്ച് അധികാരം കൈയ്യാളുന്ന സവര്‍ണ്ണ ഭരണാധികാരികള്‍ ഉളളിടത്തോളം കാലം അവര്‍ണ്ണ ജനതയുടെ സമഗ്ര വിമോചനം അകലെയാണ്. പ്രബല ജാതി സംഘടനകള്‍ രാഷ്ട്രീയത്തിന്‍മേല്‍ അവിഹിത സ്വാധീനമുറപ്പിക്കുകയും ജാതിപക്ഷപാതത്തിന് തട്ടകമാക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലമാണിത്.

ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്പിന്റെ ചാലകശക്തി ആ സമൂഹം നേടുന്ന വിദ്യാഭ്യാ സത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും നവീനകാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലായിരിക്കും. ആദ്ധ്യാത്മികവും സാമൂഹികവുമായ വിദ്യാഭ്യാസത്തിന് വിമോചന പുരോഗമന പാതയില്‍ ഗണ്യമായ സ്ഥാനമുണ്ട്. പട്ടികജാതി ജനവിഭാഗ ങ്ങളുടെ സാമൂഹിക വിദ്യാഭ്യാസത്തെയും വിമോചനാശയരൂപീകരണത്തെയും ലക്ഷ്യം വച്ച് ശ്രീ. എലിക്കുളം ജയകുമാര്‍ രചിച്ച 12 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഓരോ ദലിതനും ആത്മബോധവും സ്വത്വചിന്തയും അനുഭവവേദ്യമാകുന്ന ഒരു കൃതിയാണിത്. സവര്‍ണ്ണ അധികാരവര്‍ഗ്ഗത്തിനു നേരെയുളള ചോദ്യശരങ്ങളാണ് ജയകുമാറിന്റെ ഓരോ ലേഖനവും. ദലിത് ചരിത്രഭൂമികയിലെ ഒരു നാഴികകല്ലാണ്ഈ പുസ്തകം.





കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പളളി താലൂക്കില്‍ എലിക്കുളത്തു ജനിച്ച ജയകുമാര്‍ മലയാളത്തില്‍ പോസ്റ്റ് ഗ്രാഡുവേഷനും സാമൂഹ്യശാസ്ത്രത്തില്‍ ബി.എഡും കരസ്ഥ മാക്കിയിട്ടുണ്ട്. 2010 ല്‍ സൈന്ധവം കഥ അവാര്‍ഡും 2012 കല്ലറ സുകുമാരന്‍ അവാര്‍ഡും ലഭിച്ചു. നിരവധി ലേഖന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി യിട്ടുണ്ട്. കല്ലറ സുകുമാരന്‍ (ജീവചരിത്രം) ആഗോളവത്ക്കരണവും ദലിതരും (ലേഖന സമാഹാരം) ടീച്ചറമ്മയുടെ ബാബു (കുട്ടികളുടെ നോവല്‍), പണയവസ്തുക്കള്‍, അടിക്കു റിപ്പുളള ജീവിതരേഖ, കഥാസമാഹാരങ്ങള്‍ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍, കവിത, ചെറുകഥ, പുസ്തകാസ്വാദനം, അഭിമുഖം മുതലായവ എഴുതുന്ന ജയകുമാര്‍, എം.ജി. യൂണിവേഴ്‌സിറ്റിയിലെ സെക്ഷന്‍ ഓഫീസറാണ്. ഭാര്യ എസ്. ജയശ്രീ (അദ്ധ്യാപിക). മക്കള്‍ നന്ദു ജെ പാറയ്ക്കല്‍, സ്‌നേഹാ ജയകുമാര്‍ കോട്ടയം അസെന്‍ഡ് പബ്‌ളിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

No comments:

Post a Comment