Thursday 17 August 2017

ഗുരുദേവ പ്രഭാഷണ ങ്ങളിലൂടെ കിട്ടിയ അനുഗ്രഹം - വി.സി. തമ്പി വാകത്താനം




പ്രത്യക്ഷരക്ഷാ ദൈവസഭയില്‍ 1114 നു ശേഷം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുളള പ്രധാന വിഷയ മാണു ഗുരുദേവ പ്രഭാഷണങ്ങള്‍. 1114 കര്‍ക്കിടകമാസം 25-ാം തീയതി ഗുരുദേവ സംസാരം ആദ്യമായി ഉണ്ടാകുകയും 1160 ധനുമാസം 20-ാം തീയതിക്കു മുമ്പു വരെ (1984 ഡിസംബര്‍ മാസം 16-ാം തീയതി വരെ) അതു തുടരുകയും ചെയ്തു. നീണ്ട 46 വര്‍ഷക്കാലം ദിവ്യമാതാവിലൂടെ അത് അറിയുകയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തവരാണു പ്രത്യക്ഷ രക്ഷാ ദൈവസഭക്കാര്‍. അതു സഭയുടെ ആത്മീയവും ഭൗതീകവുമായ പ്രവര്‍ത്തനത്തെയും ഒരുമയേയും ലോകത്തിന്റെ മുമ്പില്‍ ഉയര്‍ത്തിക്കാട്ടി.

ഗുരുദേവന്‍ ദിവ്യമാതാവിലൂടെ ആദ്യമായി സംസാരിച്ച 1114 കര്‍ക്കിടകം ഇരുപത്തി അഞ്ചാം തീയതിക്കുമുമ്പുളള ചരിത്രം നാം പഠിച്ചാലേ എന്തുകൊണ്ടാണു ഗുരുദേവ ശരീരമാറ്റത്തിനു ശേഷം അമ്മച്ചിയിലൂടെ സംസാരിച്ചതെന്നു മനസ്സിലാകുകയുളളൂ. കുളത്തൂര്‍ കുന്നില്‍ താന്‍ യോഗം നടത്തിയപ്പോള്‍ സംസാരിച്ച വിഷയങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു പ്ലാന്‍ കെട്ടിടം. പ്ലാന്‍ കെട്ടിടം പണിയാനുളള വ്യവസ്ഥ രക്ഷിക്കപ്പെട്ടവര്‍ക്കായിരുന്നു. ദൈവത്തെ തിരിച്ചറിഞ്ഞവര്‍ക്കും അവിടുത്തെ കല്പനകളെ അംഗീകരിക്കുന്നവര്‍ക്കും അതനുസരിക്കുന്നവര്‍ക്കും നിഷ്‌കളങ്കരായ വര്‍ക്കും മാത്രമായിരുന്നു അതിനുളള അവകാശം. എന്നാല്‍ 1114 മിഥുനം 15 നു മുമ്പ് പ്ലാന്‍ കെട്ടിടം പണിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ആദി ദ്രാവിഡനു നഷ്ടപ്പെട്ട ആദ്ധ്യാത്മീകവും, ഭൗതികവും, കലകളും, ജ്ഞാനങ്ങളും, ഭരണവും, ദ്രവ്യവും വീണ്ടെടുക്കാന്‍ ദൈവീക വ്യവസ്ഥയ്ക്കു വിധേയമായി പണിയേണ്ട കെട്ടിടമായിരുന്നു പ്ലാന്‍ കെട്ടിടം. അടിമവര്‍ഗ്ഗങ്ങളുടെ വീണ്ടെടുപ്പ് പ്ലാന്‍ കെട്ടിടത്തിലൂടെയേ സാദ്ധ്യമാക്കൂ എന്ന് അവിടുന്നു ഉദ്‌ബോധിപ്പിച്ചു.

പ്ലാന്‍ കെട്ടിടം പണിയുന്നതിനെ സംബന്ധിച്ച് അവിടുന്ന് ഉപമയിലൂടെ നമ്മുടെ മാതാപിതാക്കന്‍മാരോടു പറഞ്ഞത് താഴെ സൂചിപ്പിക്കുന്നു.

'നിങ്ങള്‍ നാലു മുഖപ്പോടുകൂടിയ ഒരു കെട്ടിടം പണിയണം. അതിനു മൂന്നു നിലകള്‍ ഉണ്ടായിരിക്കണം. മുകളിലത്തെ നിലയില്‍ കണ്ണാടിക്കൂട്ടില്‍ എന്നെ പ്രതിഷ്ഠിക്കണം. താഴത്തെ നിലയില്‍ സിംഹാസനവും അതിനു ചുറ്റും മുളളുവേലിയും ഉണ്ടായിരിക്കണം. കാലവും സമയവുമാകുമ്പോള്‍ കാളയും കലപ്പയുമായി കച്ചതുവര്‍ത്തും തൊപ്പിപ്പാളയും ധരിച്ച് ഞാന്‍ പടിഞ്ഞാറേപൊയ്കയില്‍ നിന്നു കയറി വരും. അപ്പോള്‍ കുളിക്കുന്നതിനു ചൂടുവെളളം, എണ്ണ, ഇഞ്ച, സോപ്പ് ഇവയും ധരിക്കുന്നതിനു വെളള വസ്ത്രവും കരുതിയിരിക്കണം. കുളിച്ചു ശുദ്ധമായി വെളള വസ്ത്രം ധരിച്ച് സ്വര്‍ണ്ണതാക്കോല്‍ കൊണ്ടു കെട്ടിടം തുറന്ന് ഞാന്‍ സിംഹാസനത്തില്‍ ഇരിക്കും. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ ലോകത്തിലുളള മറ്റു കെട്ടിടങ്ങള്‍ ആടി ഉലയും. പ്ലാന്‍ കെട്ടിടത്തിനു യാതൊരു ചലനവും ഉണ്ടാവുകയില്ല. ആടി ഉലയുന്ന കെട്ടിടങ്ങളില്‍ നിന്ന് ഓടി എത്തുന്ന അടിമവര്‍ഗ്ഗങ്ങള്‍ക്ക് പ്ലാന്‍ കെട്ടിടത്തില്‍ അഭയം നല്‍കണം. (പുസ്തകം ശ്രീകുമാരഗുരുദേവന്‍ പേജ് 71, 72 published by Sree Kumara Dharma Samajam) 

നാലു മുഖപ്പോടുകൂടിയ ഒരു കെട്ടിടം എന്നു പറഞ്ഞത് തെക്കും വടക്കും കിഴക്കും പടിഞ്ഞാറും കെട്ടി വിറ്റുപോയ മുഴുവന്‍ അടിമമക്കള്‍ക്കും അവകാശമായ ഒരു സങ്കേതം എന്നാണതിന്റെ അര്‍ത്ഥം. പിന്‍ഗാമികള്‍ ഓരോ പ്രദേശത്തുനിന്നു വരുമ്പോള്‍ വന്നത്തേണ്ട ഇടത്തെ കൃത്യമായി അവിടുന്നു പറഞ്ഞു തന്നിരിക്കുന്നു. കിഴക്കുനിന്നു വരുന്നവര്‍ക്ക് കിഴക്കേ പ്രതിമുഖത്തും പടിഞ്ഞാറുനിന്നു വരുന്നവര്‍ക്ക് പടിഞ്ഞാറേ പ്രതിമുഖത്തും തെക്കും വടക്കും ഉളളവര്‍ അവര്‍ വരുന്ന ദിക്കിന് അഭിമുഖമായുളള പ്രതിമുഖത്തും സ്ഥാനം നിശ്ചയിച്ചിരിക്കുന്നു.

കൂടാതെ ഒത്ത നടക്കുളള മാനകപന്തയെക്കുറിച്ചും പറഞ്ഞു. ഈ മാനകപന്ത ദൈവം ഇരിക്കുന്ന പുണ്യസ്ഥലത്തേയാണു സൂചിപ്പിക്കുന്നത്. ഇവിടെ ഓരോ ദിക്കില്‍ നിന്നും വരുന്നവര്‍ക്കു അവര്‍ കടന്നു വരുന്ന ദിക്കിനു അഭിമുഖമായുളള മുഖപ്പില്‍ (കവാടത്തില്‍) ആയിരുന്നു സ്ഥാനം. 

മുകളിലത്തെ നിലയില്‍ കണ്ണാടിക്കൂട്ടില്‍ നിന്റെ പിതാക്കന്മാരുടെ അടിമശരീരം സ്വീകരിച്ചു വന്ന രക്ഷകനെ പ്രതിഷ്ഠിക്കണം എന്നു പറഞ്ഞത് അടിമശരീരത്തില്‍ ദൈവശരീരം കണ്ടവരോടായിരുന്നു. അഗ്നിജ്വാലയ്‌ക്കൊത്ത കണ്ണുകളാല്‍ ഭൂലോകം മുഴുവന്‍ ദര്‍ശിച്ച ഉടമസ്ഥന്റെ ശരീരമാണ് അവിടെ വയ്ക്കണമെന്നു പറഞ്ഞത്. തന്നെ കണ്ടപ്പോള്‍ ഭയപ്പെട്ടു നടുങ്ങിപ്പോയ ഭൂമിയിലെ സകല പണികളുടെയും ഉടമസ്ഥന്‍ എടുത്തു വന്ന ശരീരം ഇവിടെ ഉണ്ടെന്നു ലോകം ഗ്രഹിക്കാനാണ് അത് അവിടെ സൂക്ഷിക്കണമെന്നു പറഞ്ഞത്.

താഴത്തെ നിലയില്‍ സിംഹാസനവും അതിനുചുറ്റും മുളളുവേലിയും ഇട്ടിരിക്കണം എന്നു വിശേഷിപ്പിച്ചിച്ചത് എടുക്കാം. സിംഹാസനം ദൈവസിംഹാസനമാണ്. കാലവും സമയവുമാകുമ്പോള്‍ ദൈവം കടന്നു വന്നിരിക്കാനുളളതാണു സിംഹാസനം, മുളളുവേലി, അതിനുചുറ്റുമുളള അതിരുകളെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യനു കടന്നു ചെല്ലാവുന്ന സ്ഥലത്തിനപ്പുറത്ത് കടന്നുവരാതിരിക്കാന്‍ അതിരു കെട്ടിത്തിരിച്ചിരി ക്കണം എന്ന മുന്നറിയിപ്പാണ് അവിടുന്ന് നിര്‍ദ്ദേശിച്ചത്. മുളളുവേലിക്കപ്പുറം നമുക്കു കടക്കാന്‍ വ്യവസ്ഥയില്ല എന്നു ബോദ്ധ്യപ്പെടുത്തുകയാണു അവിടുന്നു ചെയ്തത്.

1114 മിഥുനം 15 നു മുമ്പ് നമ്മുടെ മാതാപിതാക്കന്മാര്‍ക്കു പ്ലാന്‍ കെട്ടിടം പണിയാന്‍ കഴിഞ്ഞില്ല. വ്യവസ്ഥകള്‍ പാലിക്കപ്പെടാതെ പോയതിനാല്‍ ഇനി എന്തു ചെയ്യണമെന്നറിയാന്‍ പാടില്ലാതെ അവര്‍ മാനസികമായി വേദനിച്ചു. വിവിധങ്ങളായ മതങ്ങളും കൂട്ടായ്മകളും ഉപേക്ഷിച്ച് പ്രത്യക്ഷ രക്ഷാ ദൈവസഭയിലേക്കു കടന്നുവന്ന ഒരു വലിയ സമൂഹം അവര്‍ ലോകത്തോടും അവരെ ഒറ്റപ്പെടുത്തിയ കൂടപ്പിറപ്പു കളോടും പറഞ്ഞത് 'ലോകവും കൂട്ടവും കൂടപ്പിറപ്പും വെറുത്താലും എന്റെ അപ്പച്ചനു ണ്ടെങ്കില്‍ എനിക്കെല്ലാമുണ്ടെന്നാണ്''. എന്നാല്‍ എടുക്കപ്പെട്ട ആ ശരീരം മാറിയിരിക്കുന്നു. എന്നെ തേടി എന്റെ കുടിലില്‍ വന്ന് കണ്ണീരൊപ്പി ആശ്വസിപ്പിച്ച അപ്പച്ചന്‍ ഇനി ഒരിക്കലും കാണാനാവത്ത അവസ്ഥയില്‍ ഞങ്ങളെ തനിച്ചാക്കിയിട്ടു മാറിയിരിക്കുന്നു എന്ന വേദന അവര്‍ക്കു താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പ്ലാന്‍ കെട്ടിടം പണിയാന്‍ കഴിയാതെ പോയതിനാലും അടിമശരീരം സ്വീകരിച്ചു വന്ന ദൈവശരീരം സൂക്ഷിക്കാന്‍ കഴിയാതെ പോയതിനാലും സത്യം ഗ്രഹിച്ച മാതാപിതാക്കന്മാര്‍ക്കു വലിയ വേദന ഉണ്ടായിരുന്നു. ഒരിക്കല്‍ കൂടി ആ തിരുമുഖം ഒന്നു കാണാനും അവിടുത്തെ ഇമ്പസ്വരം കേള്‍ക്കാനും അവര്‍ ആശിച്ചു. സ്‌നേഹം പൊഴിയുന്ന ഇമ്പസ്വരം അവരുടെ കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നതുപോലെ അവര്‍ക്കു തോന്നി.

തെക്കും വടക്കും കിഴക്കും പടിഞ്ഞാറും കെട്ടി വിറ്റുപോയ സന്തതിക്ക് ഭൂമിയില്‍ ഒരുമിച്ചു കൂടുവാന്‍ സങ്കേതവും അഭയസ്ഥാനവും ഉണ്ടാകണമെന്നുളള അവിടുത്തെ നിശ്ചയം നിറവേറ്റാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയോട് മാതാപിതാക്കള്‍ വിലപിച്ചു. തങ്ങള്‍ക്കു കിട്ടിയ ആത്മീയവിഷയത്തിലെ അതിപ്രധാനമായ പ്ലാന്‍ കെട്ടിടം എന്ന വിഷയം അവരെ ചിന്തയിലാഴ്ത്തി. ഭൗതീകത്തിലെ അര്‍ത്ഥം ആക്ഷേപങ്ങള്‍ ഒക്കെ തീര്‍ത്തു ആനന്ദമായി വാഴാനാളള വ്യവസ്ഥയും ആത്മീയത്തില്‍ ദൈവത്തോടൊപ്പം സ്വര്‍ഗ്ഗീയ സ്#ുഖവും സന്തോഷവുമനുഭവിച്ചുളള വാഴ്ചയുമാണ് എന്നവര്‍ മനസ്സിലാ ക്കിയിരുന്നു. ഇനി എന്തു ചെയ്യേണം എന്നറിയാന്‍ പാടില്ലാതെ അവര്‍ വേദനയോടെ ഇരവിപേരൂരില്‍ ആരാധനകള്‍ക്കു കൂടി. ഞാലിയാകുഴി ആശാന്‍ ആശ്വാസവചന ങ്ങളാല്‍ അവര്‍ക്കു ശാന്തി അരുളി. ജനങ്ങള്‍ നിറകണ്ണുകളോടെ ആശാനോടു ദു:ഖവും വേദനയും പറഞ്ഞു.

1114 നു ശേഷം അമ്മച്ചിയെ ജന്മനാട്ടിലേക്കു വിടുവാന്‍ അന്നത്തെ സഭയുടെ ഭരണസമിതി ആലോചിക്കുകയും അതിന്റെ ഒരുക്കങ്ങളെല്ലാം നടത്തുകയും ചെയ്തു. എന്നാല്‍ ഗുരുദേവസംസാരം അമ്മച്ചിയിലൂടെ വന്നപ്പോള്‍ ഭരണക്കാരെല്ലാം പിന്‍തിരിഞ്ഞു. 

നമ്മുടെ ''അപ്പച്ചനെങ്ങും പോയിട്ടില്ല''. ഗുരുദേവനെ അങ്ങനെയാണ് അക്കാലത്തു ശിഷ്യന്മാര്‍ വിശേഷിപ്പിച്ചത്. ''ഇവിടെ സംസാരിക്കുന്നു. എല്ലാവരും വല്യതാന്നിക്കല്‍ കുന്നിലേക്കു വരണമെന്ന്'' ഞാലിയാകുഴി ആശാന്‍ സഭയുടെ വിവിധ ആരാധനാലയ ങ്ങളിലേക്കു കത്തു കൊടുത്തു വിട്ടു. നിരാശരായവരൊക്കെ മടങ്ങി വന്നു. ഇരവിപേ രൂരില്‍ പഴയ ആഹ്ലാദവും സന്തോഷവും അലയടിച്ചു. ദൈവസത്യത്തിന്റെ പിന്നാലെ വന്നവരുടെ നിരാശ മാറിപ്പോയി. നടത്താനാളുണ്ടെന്ന സന്തോഷവും സമാധാനവും അവരെ സങ്കേതഭൂമിയുമായി കൂടുതലടുപ്പിച്ചു.

പ്ലാന്‍ കെട്ടിടം പണിയായ്കയാല്‍ ഇനി എങ്ങനെയാണ് എന്നു അറിയാന്‍ പാടില്ലാതെ പലരും വിഷമിച്ചു. പ്ലാന്‍ കെട്ടിടം പണിയാനോ അടിമശരീരം സ്വീകരിച്ചുവന്ന രക്ഷകന്റെ ശരീരം സൂക്ഷിക്കാനോ നമുക്കു കഴിയാതെ പോയതിന്റെ വേദന അവരെ അലട്ടിയിരുന്ന കാലത്ത് ഗുരുദേവന്റെ സംസാരം ഉണ്ടായി. ''മക്കളെ നിങ്ങളുടെ കുറവുകളും വീഴ്ചകളും ഞാന്‍ പൊറുത്തിരിക്കുന്നു. നിങ്ങളുടെ മനസ്സിന്റെ വേദന ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. അക്ഷീണപരിശ്രമം കൊണ്ടു കെട്ടിടം തീര്‍ക്കണമെന്നു പറഞ്ഞത്. നിങ്ങള്‍ അതു മനസ്സിലാക്കാതെ കുളത്തൂര്‍ കുന്നില്‍ നിന്നും വലിയ വലിയ തടികള്‍ ചുമന്നു കൊണ്ടു വന്ന് ഇവിടെ ഒരു കെട്ടിടം പണിതു. അതില്‍ ഞാന്‍ യോഗം നടത്തി നിങ്ങളെ അനുഗ്രഹിച്ചു. എന്നാല്‍ ആത്മീയ വീക്ഷണത്തില്‍ ഞാന്‍ പറഞ്ഞ കെട്ടിടം ഇതല്ല. അടിമശരീരത്തില്‍ ഉള്‍ക്കൊണ്ടിരുന്ന ദൈവശരീരത്തെ നിങ്ങള്‍ കണ്ടു. എന്നാല്‍ ഞാന്‍ പറഞ്ഞതു നിങ്ങള്‍ക്കു നിറവേറ്റാന്‍ കഴിയാതെ പോയി''.

ആത്മീയം എന്താണെന്നറിഞ്ഞാലേ ആത്മീയവിഷയത്തില്‍ അവിടുന്നു പറഞ്ഞ പ്ലാന്‍ കെട്ടിടം മനസ്സിലാകൂ. സഭയുടെ പ്രാണന്‍ അതിന്റെ ആത്മീയമാണ്, ദൈവത്തെ നേരിട്ടറിയലാണ് ആത്മീയത. അതിനു ജ്ഞാനം എന്നാണു വിശ്വാസികള്‍ പറയുന്നത്. ബൗദ്ധീകജ്ഞാനം ഉപയോഗിച്ച് അതിനെ അളക്കാന്‍ ശ്രമിക്കുന്നതു വെറും പാഴ്‌വേലയാണ്. പാപക്കറമൂലം നിങ്ങളില്‍ കുടികൊണ്ടിരുന്ന ദൈവീക തേജസ് ഇരുണ്ടു പോകുകയും ആത്മാവിനു രക്ഷയില്ലാതെ പോകകയും ചെയ്‌തെങ്കില്‍ ഇനിയും അങ്ങനെ സംഭവിക്കാതിരിക്കാനും ദൈവീകബന്ധത്തില്‍ എന്നെന്നും വാഴുവാനുമുളള താണു പ്ലാന്‍ കെട്ടിടം. ഭൗതീകവും ആത്മീയവുമായ രണ്ടു അര്‍ത്ഥതലങ്ങള്‍ അതിലടങ്ങിയിരിക്കുന്നു.

എന്താണിതിന്റെ ഭൗതീകം ? എന്താണിതിന്റെ ആത്മീയം ? ഭൗതികമെന്നത് നേരായ മാര്‍ഗ്ഗത്തിലൂടെയുളള ഉയര്‍ച്ചയും ആത്മീയമെന്നത് ദൈവീകബന്ധത്തിലധിഷ്ഠിതമായ രക്ഷയുമാണ്. ഉയര്‍ച്ചയും രക്ഷയും അനുഭവിക്കാന്‍ കഴിയാതെ പോയ സമൂഹത്തിന്റെ മോചനവും രക്ഷയുമാണ് പ്രത്യക്ഷ രക്ഷാ ദൈവസഭ ഉയര്‍ത്തിപ്പിടിക്കുന്നത്. പത്ഥ്യോ പദേശങ്ങള്‍ പാലിച്ചു ജീവിക്കാതെ തെറ്റിലേക്കു വഴുതി വീണാല്‍ മോചനമില്ലെന്നാണു അവിടുന്നു പറഞ്ഞത്. പാലിക്കപ്പെടേണ്ടതു പാലിക്കാതെപോയാല്‍ നാശം ഉറപ്പാ ണെന്നു അതുകേട്ട മാതാപിതാക്കന്മാര്‍ തിരിച്ചറിഞ്ഞിരുന്നു. 'ലോകം നശത്തിലേക്കു പോകുമ്പോള്‍ ഞാന്‍ എന്റെ സ്വസ്ഥതയില്‍ നിങ്ങളെ നിലനിര്‍ത്തിയിരിക്കുന്നു''. ''നിനക്കു ലോകജീവിതത്തോട് ബന്ധം ഉണ്ടാകരുത്.'' ശുദ്ധമായ ജീവിതത്തിലൂടെ ശുദ്ധിമാന്മാര്‍ ആയിത്തീരാന്‍ ലഭിച്ച മഹത്തായ ജ്ഞാനോപദേശമാണു ഗുരുദേവ ഉപദേശത്തിലൂടെ കിട്ടിയത്. ''നീ ജീവിച്ചിരിക്കുമ്പോള്‍ എന്നിലാണെങ്കില്‍ നീ മരിച്ചാലും എന്നില്‍ കുടികൊളളും''. തോതു യോഗത്തിലൂടെ കിട്ടിയത് ലോകജീവിതത്തില്‍ നിന്ന് വ്യത്യസ്ഥമായ ആത്മീയ ഉപദേശത്തിന്റെ പൊരുളുകളാണ്.

എന്നാല്‍ സത്യം ഗ്രഹിച്ചവരെ മുന്നോട്ടു നയിക്കാനും നടത്താനും ഗുരുദേവന്റെ ശരീരകാലത്തില്‍ കിട്ടിയ ഉപദേശങ്ങള്‍ക്കു തുടര്‍ച്ച ഉണ്ടാകേണ്ടിയിരിക്കുന്നു. അതാണു അമ്മച്ചിയിലൂടെ പിന്‍തുടര്‍ച്ചകാര്‍ക്കു കിട്ടിയത്. അതിനെ ഗുരുദേവ പ്രഭാഷണങ്ങള്‍ എന്നു സഭാവിശ്വാസികള്‍ വിശേഷിപ്പിക്കുകയും ഈ പ്രഭാഷണങ്ങള്‍ക്കുവേണ്ടി അവര്‍ കാതോര്‍ത്തിരിക്കുകയും ചെയ്തു.

ആ പ്രഭാഷണങ്ങളിലൂടെ കിട്ടിയ ഉപദേശങ്ങള്‍ പില്‍ക്കാലസമൂഹത്തിന് അനുഗ്രഹ മായി. പ്ലാന്‍ കെട്ടിടം പണിയാന്‍ കഴിയാതെ പോയവര്‍ക്കു ഭൂമിയില്‍ ഒരു സങ്കേത ഗോപുരം ഉയര്‍ത്താന്‍ നിര്‍ദ്ദേശം കിട്ടി. അതാണ് ഇന്നു കാണുന്ന വിശുദ്ധമണ്ഡപം. തെക്കും വടക്കും കിഴക്കും



No comments:

Post a Comment