Tuesday 22 August 2017

തൃശ്ശിനാപ്പളളി കൊലപാതകം ദുരഭിമാനകൊലയെന്ന് കണ്ടെത്തല്‍ - സുഭാഷ്

കതിരേശന്‍

ചെന്നൈ : പൈപ്പ് പൊട്ടിച്ചെന്ന് ആരോപിച്ച് ദളിത്‌യുവാവിനെ തിരുച്ചിറപളളിയില്‍ മര്‍ദ്ദിച്ച് കൊന്ന സംഭവം ദുരഭിമാനകൊലയെന്ന് കണ്ടെത്തല്‍. കൊലപാതകം ഉന്നതജാതിയില്‍ നിന്ന് വിവാഹം ചെയ്തതിന്. ഓട്ടോ ഡ്രൈവര്‍ ആയിരുന്ന കതിരേശന്‍ എന്ന ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം പാടത്ത് തളളുകയായിരുന്നു. കൊല്ലപ്പെട്ട നിലയില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ യുവാവിനെ മേല്‍ജാതിക്കാര്‍ ദുരഭിമാനം മൂലം കൊന്നതാണെന്ന് പോലീസ് കണ്ടെത്തല്‍. ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാണ് തൃശ്ശിനാപ്പളളി ജില്ലയിലെ മനച്ചനെല്ലൂര്‍ ടൗണില്‍ കതിരേശന്‍ എന്ന ദളിത് യുവാവിനെ മേല്‍ജാതിയില്‍പ്പെട്ട ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച കൊലപ്പെടുത്തിയത്. ജൂലൈ ഏഴിനാണ് കതിരേശന്റെ മൃതദേഹം കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായിരുന്ന കതിരേശന് മര്‍ദ്ദിച്ചതിനുശേഷം പാടത്ത് തളളുകയായിരുന്നു.

കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കതിരേശനും മേല്‍ജാതിയില്‍പ്പെട്ട തങ്കരശു എന്ന വ്യക്തിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തങ്കരശുവിന്റെ കൃഷിസ്ഥലത്തെ പ്ലാസ്റ്റിക് പൈപ്പ് കതിരേശന്‍ പൊട്ടിച്ചെന്നാരോപിച്ചാണ് ജൂലൈ ഏഴിന് തങ്കരശും മക്കളായ ഭാസ്‌ക്കറും സുരേഷും കതിരേശന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ പന്ത്രണ്ടോളം പേര്‍ കതിരേശനെ പിന്തുടര്‍ന്ന് അടുത്തുളള ഒരു കടയുടെ മുമ്പില്‍ വച്ച് കതിരേശനെ ആക്രമിക്കുക യായിരുന്നു. ആക്രമണം തടയാന്‍ കതിരേശന്റെ ഭാര്യ നന്ദിനി ഏറെ ശ്രമിച്ചെങ്കിലും ഇവര്‍ മര്‍ദ്ദനം തുടര്‍ന്നു.

ബോധം മറയുന്നത് വരെ കതിരേശനെ മര്‍ദ്ദിച്ചു. പിന്നീട് ഇവര്‍ കതിരേശനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ്‌കൊണ്ടുപോയി. നന്ദിനിയും ബന്ധുക്കളും പോലീസ് സ്റ്റേഷനില്‍ കാത്തിരുന്നെങ്കിലും ഇവര്‍ എത്തിയില്ല. തുടര്‍ന്ന് കതിരേശനെ കാണ്മാനില്ലെന്ന് നന്ദിനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിറ്റേദിവസം കതിരേശന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. പാറക്കല്ലുകൊണ്ട് കതിരേശനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ അന്വേഷണത്തില്‍ ഒടുവിലാണ് ജാതിസംബന്ധമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞത്.

മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാണ് കതിരേശനെ ആക്രമിച്ചതെന്ന് നാട്ടുകാരില്‍ ചിലരും പോലീസിനെ അറിയിച്ചിരുന്നു. ദലിതുകളേക്കാള്‍ ഉയര്‍ന്ന വിഭാഗത്തില്‍ നിന്നുളള നന്ദിനിയെ കതിരേശന്‍ വിവാഹം കഴിക്കുന്നതിന് നാട്ടുകാരില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതുകൊണ്ട് ആ ജാതിയോളം എത്തില്ലെന്ന് കതിരേശനെ മര്‍ദ്ദിക്കുന്നതിനിടെ തങ്കരശു പറഞ്ഞതായും ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്.

ദലിതുകള്‍ക്കെതിരായ ആക്രമണം തടയുന്ന വിവിധ വകുപ്പുകള്‍ പ്രകാരവും കൊലപാതക കുറ്റത്തിന് തങ്കരശുമക്കളായ ഭാസ്‌കര്‍, സുരേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് പോലീസ് അറിയുന്നത്.



No comments:

Post a Comment